2008, നവംബർ 17, തിങ്കളാഴ്‌ച

ഇന്‍ഫിയും എസ്.ബി.ഐ യും വഴികാട്ടുന്നു.

സാമ്പത്തിക മാന്ദ്യത്തിന്റെ തണല്‍ പിടിച്ചു ചില കമ്പനികള്‍ ജീവനക്കാരെ കൂട്ട മായി പിരിച്ചുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇന്‍ഫിയും എസ്.ബി.ഐ യും സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി യുടെ പുതിയ മുഖം വരച്ചു ചേര്‍ക്കുന്നു.ഇന്‍ഫി 25000 പേരെയും എസ്.ബി.ഐ 20000 പേരേയും ഈ വര്‍ഷം പുതുതായി ജോലിക്കെടുക്കുന്നു.ഇന്‍ഫി ഈ വര്‍ഷം ആരേയും പിരിച്ചു വിടില്ലെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു

2008, നവംബർ 7, വെള്ളിയാഴ്‌ച

മുകുന്ദനെന്ന ആസ്ഥാന സാഹിത്യകാരന്‍

പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ആസ്ഥാന കവികളുണ്ടായിരുന്നു.കിട്ടുന്ന കാശിനും പദവിക്കും നന്ദി കാണിച്ചുകൊണ്ട് കൂലിയെഴുത്ത് എഴുതുന്ന സാഹിത്യകാരന്‍മാര്‍.ഇപ്പോഴത്തെ മുകുന്ദന്റെ വാചക മേള കാണുന്നവര്‍ മുകുന്ദന്ന് അവരുടെ യത്രയും സ്ഥാനം വകവച്ചു കൊടുക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തന്നെ സാഹിത്യ അക്കാദമി സ്ഥാനത്തിരുത്തിയതിന്ന്‌ നന്ദിയായി ബേബിയേയും ഗ്രൂപ്പ് നേതാവ് പിണറായിയേയും വാനോളം പുകഴ്ത്തിക്കോണ്ടിരിക്കുകയാണ്‍ നമ്മുടെ സാഹിത്യ ശ്രേഷ്ഠന്‍.ഇനി മുണ്ടശ്ശേരിയേക്കാള്‍ നല്ല വിദ്യാഭ്യാസ മന്ത്രിയാണ്‍ ബേബി സഖാവെന്ന് സാഹിത്യ കാരന്‍ പറഞ്ഞുകളയുമോ എന്നാണ്‍ ഭയം.
വി.എസ്. പഴയ തലമുറയുടെ ആളാണ്‍ എന്ന് മാത്രം പറഞ്ഞു വെച്ചാല്‍ ഇത്രയും വിവാദമാവില്ലായിരുന്നു. കണ്ണൂരിലെ ഗുണ്ടാസഖാവിന്ന്‌ സംഘടനക്ക്‌ (പാര്‍ട്ടി ക്ക്) പുറത്ത് എത്ര ജനസമ്മിതി യുണ്ടെന്ന് ആലോചിക്കുന്നത് നന്നയിരിക്കും. അടിച്ചൊതുക്കിയും ഗുണ്ടാ വേലകള്‍ ഉപയോഗിച്ച് പാര്‍ട്ടി പിടിച്ചെടുത്ത് ഒരു പുതിയ സ്റ്റാലിനായി കേരളം കണ്ട വലിയൊരു അഴിമതി ക്കഥയിലെ സംശയിക്കുന്ന വ്യക്തിയെ തന്നെ വേണായിരുന്നൊ പുതിയ മിശിഹ യായി വാഴിക്കാന്

2008, നവംബർ 1, ശനിയാഴ്‌ച

ഐ.ടി. കമ്പനികളിലെ പിരിച്ചു വിടല്‍, ഗവ: നിയന്ത്രണം അത്യാവശ്യം



സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ഒട്ടു മിക്ക ഐ.ടി. കമ്പനികളിലും പ്രഫഷണലുകള്‍ പിരിച്ചു വിടലിന്റെ പാതയിലാണ്.ഡെമൊക്ലിസ്സിന്റെ വാളു പോലെ തലക്കു മുകളില്‍ പിരിച്ചു വിടല്‍ നോട്ടീസുകള്‍ കാതു നില്‍ക്കുന്നു.
ഇത്തരം കമ്പനികള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടെങ്കിലും ഒട്ടുമിക്ക കമ്പനികളും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്.രൂപയുടെ വിലയിടിഞ്ഞതിനാല്‍ കോടുക്കേണ്ട സാലറിയുടെ അളവു കുറഞ്ഞിട്ട്റ്റുണ്ട്, കൂടാതെ സാലറി കുറച് കുറക്കുകയും ആവാം. 3 ലക്ഷം സാലറി കൊടുക്കേണ്ട പോസ്റ്റുകളില്‍ അരലക്ഷമാണ്‍ മാക്സിമം സാലറി കൊടുക്കുന്നത്.
കഴിഞ്ഞ മാസം വരെ കമ്പനികള്‍ വന്‍ ലാഭം നേടിയത് ഈ പ്രഫഷണലുകളെ ഉപയോഗിച്ചാണ്. കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാകുമ്പോള്‍ പൊതുവെ പ്രഫഷണലുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാറില്ല. അപ്പോള്‍ ലാഭത്തില്‍ കുറച്ചു കുറവുണ്ടാകുമ്പോള്‍ പ്രഫഷണലുകളെ പിരിച്ചു വിടുന്നതിന്ന് ന്യായീകരണമില്ല
കൂടാതെ സര്‍ക്കാരിന്റെ ഒരു പാടു ആനുകൂല്യങ്ങള്‍ ഇത്തരം കമ്പനികള്‍ പറ്റുന്നുണ്ട്. ഉദാഹരണ മായി സ്ഥലത്തിന്റെ വില, ...., അതിനാല്‍ സര്‍ക്കാറിന്ന്‌ ഇതില്‍ ഇടപെടാന്‍ അവകാശമുണ്ട്.
അതിന്ന് പുറമേ കമ്പനികള്‍ക്ക് ഒരു സോഷ്യല്‍ റെസ്പോന്സിബിലിറ്റി യുണ്ട്, ഇവര്‍ നിങ്ങളെ( സി.ഇ.ഒ മാരെയും ടോപ് മാനേജ് മെന്റിനെയും) പോലെ മനുഷ്യജീവികളാണ്.
തങ്ങളുറ്റെ ശമ്പളത്തിന്റെ മൂന്നിലൊന്നു വരെ ടാക്സ് കോടുത്ത വരാണ്‍ ഒട്ടുമിക്ക പേരും. അതു കൊണ്ട് ഇത് പരിഹരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
പിന്‍വിളി:ഒരു രസകര(!!!) മായ കത്ത് ഇതിനോടൊപ്പം പോസ്റ്റുന്നു. ഇ-മെയില്‍ ആയി വന്നതാണ്‍. ഇതിന്റെ രചയിതാവിന്ന് ഹാറ്റ്സ് ഓഫ്